കായംകുളം കാക്കനാട് റോഡരികിൽ 45 കാരനെ മരിച്ച നിലയിൽ കണ്ടെത്തി. കായംകുളം പെരിങ്ങാല കൃഷ്ണാലയത്തിൽ കൃഷ്ണകുമാറിനെയാണ് വീടിന് സമീപത്തെ റോഡിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കാക്കനാട് ഊടത്തിൽ ജംഷനിന് സമീപം റോഡിലാണ് ഇന്നലെ രാത്രി 12മണിയോട് മൃതദേഹം കണ്ടെത്തിയത്. എന്താണ് മരണകാരണം എന്ന് വ്യക്തമായിട്ടില്ല. അയൽവാസികളുടെ മൊഴി പ്രകാരം ചില തർക്കങ്ങളും സംഘർഷങ്ങളും നിലനിന്നിരുന്നു. മരിച്ച വ്യക്തിയുടെ ശരീരത്തിൽ ചില പാടുകളും കണ്ടെത്തിയിട്ടുണ്ട്. പോസ്റ്റുമോർട്ടത്തിന് ശേഷം മാത്രമേ മരണകാരണം വ്യക്തമാകുകയുള്ളു.
പി സി ജോർജ് കേസ്; സർക്കാർ ഒളിച്ചുകളിക്കുന്നുവെന്ന് കെ മുരളീധരൻ
പി സി ജോർജ് കേസിൽ സർക്കാർ ഒളിച്ചുകളിക്കുന്നുവെന്ന് കെ മുരളീധരൻ. പി സി ജോർജിനെ അറസ്റ്റ് ചെയ്യാതിരിക്കാനുള്ള നാടകം കളിക്കുകയാണ് പൊലീസ്. എംഎൽഎമാരെ പോലും ഓടിച്ചിട്ട് പിടിച്ച പൊലീസ് പി സി ജോർജിനെ അറസ്റ്റ് ചെയ്യാത്തതിൽ ഒളിച്ചുകളിയുണ്ട്. ഇതിന് സർക്കാരിന്റെ മൗനാനുവാദമുണ്ടെന്നും കെ മുരളീധരൻ ആരോപിക്കുന്നു.
മെയ് മാസത്തെ ശമ്പള വിതരണവും പ്രതിസന്ധിയില്‍; സര്‍ക്കാരിനോട് 65 കോടി ആവശ്യപ്പെട്ട് കെഎസ്ആര്‍ടിസി
സര്‍ക്കാരിനോട് 65 കോടി രൂപ ധനസഹായം ആവശ്യപ്പെട്ട് കെഎസ്ആര്‍ടിസി. മെയ് മാസത്തെ ശമ്പളവിതരണത്തിനാണ് കെഎസ്ആര്‍ടിസി സര്‍ക്കാരിനോട് ധനസഹായം ആവശ്യപ്പെട്ടിരിക്കുന്നത്. ഏപ്രില്‍ മാസത്തെ ശമ്പള വിതരണം പൂര്‍ത്തിയായതിന് പിന്നാലെയാണ് കെഎസ്ആര്‍ടിസി സര്‍ക്കാരിനോട് കൂടുതല്‍ ധനസഹായം ആവശ്യപ്പെട്ടിരിക്കുന്നത്. ഇന്നലെ രാത്രിയോടെയാണ് മുഴുവന്‍ ജീവനക്കാരുടേയും ശമ്പള വിതരണം പൂര്‍ത്തിയായത്. 50 കോടി രൂപ ഓവര്‍ ഡ്രാഫ്റ്റെടുത്തും 20 കോടി രൂപ സര്‍ക്കാരില്‍ നിന്നും ധനസഹായമായി സ്വീകരിച്ചുമാണ് ശമ്പളവിതരണം പൂര്‍ത്തിയാക്കിയത്.
മോദി സർക്കാർ ഒരു കുടുംബത്തിൽനിന്ന് ശരാശരി 1 ലക്ഷം രൂപ പെട്രോളിയം നികുതിയായി കൊള്ളയടിച്ചു: തോമസ് ഐസക്
നരേന്ദ്രമോദി സർക്കാർ ഒരു കുടുംബത്തിൽനിന്ന് ശരാശരി 1 ലക്ഷം രൂപ പെട്രോളിയം നികുതിയായി കൊള്ളയടിച്ചെന്ന് സംസ്ഥാന മുൻ ധനകാര്യ മന്ത്രിയും സാമ്പത്തിക വിദഗ്ധനുമായ ഡോ. തോമസ് ഐസക്. ബിജെപി സർക്കാർ അധികാരത്തിൽ വന്നപ്പോൾ പെട്രോളിന് 9.48 രൂപയും ഡീസലിന് 3.56 രൂപയുമായിരുന്നു കേന്ദ്ര നികുതി. 12 തവണയായി പെട്രോളിന് 26.77 രൂപയും ഡീസലിന് 31.47 രൂപയും നികുതി വർധിപ്പിച്ചു. ചരിത്രത്തിലെ ഏറ്റവും വലിയ നികുതി വർധനാവാണിത്. ഇപ്പോൾ നൽകിയ നികുതിയിളവ് ജനങ്ങൾക്കു നൽകിയ വലിയ ഔദാര്യമായിട്ടാണു പ്രഖ്യാപിച്ചിരിക്കുന്നത്.
‘ഇനി സഹിക്കാന്‍ വയ്യ’; കിരണ്‍ കുമാര്‍ മര്‍ദിച്ചതായി വെളിപ്പെടുത്തുന്ന വിസ്മയയുടെ ശബ്ദസന്ദേശം പുറത്ത്
കൊല്ലത്തെ വിസ്മയ കേസില്‍ കൂടുതല്‍ തെളിവുകള്‍ പുറത്ത്. വിസ്മയ ശാരീരിക മാനസിക പീഡനം ഏറ്റിരുന്നു എന്നത് തെളിയിക്കുന്ന വിസ്മയയുടെ ശബ്ദ സന്ദേശമാണ് പുറത്തെത്തിയിരിക്കുന്നത്. ഭര്‍ത്താവ് കിരണ്‍ കുമാര്‍ മര്‍ദിച്ചിരുന്നെന്ന് വിസ്മയ കരഞ്ഞു പറയുന്ന ഓഡിയോ സന്ദേശമാണ് കേസിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തുകൊണ്ടുവരുന്നത്. കിരണ്‍ കുമാറിന്റെ വീട്ടില്‍ ഇനി തനിക്ക് നില്‍ക്കാനാകില്ലെന്ന് വിസ്മയ അച്ഛനോട് പറയുന്നതായി ശബ്ദ സന്ദേശത്തിലുണ്ട്. എനിക്ക് സഹിക്കാനാകുന്നില്ലെന്ന് വിസ്മയ കരഞ്ഞ് പറയുന്നത് ശബ്ദ സന്ദേശത്തില്‍ വ്യക്തമായി കേള്‍ക്കാം.