പേ വിഷബാധയേറ്റ പശു ചത്തു; പുല്ലിൽ കൂടി പേ ഏറ്റതാകാമെന്ന് നിഗമനം

കണ്ണൂരിൽ പേ വിഷബാധയേറ്റ പശു ചത്തു. കണ്ണൂർ ചാലയിലെ സുനന്ദയുടെ പശുവിനാണ് പേവിഷബാധയേറ്റത്. ഇന്നലെ പശു പേ വിഷബാധയുടെ ലക്ഷണങ്ങൾ കാണിച്ചു. വെറ്റിനറി ഡോക്ടർമാരെത്തി പരിശോധന നടത്തി. എങ്ങനെയാണ് പേ വിഷ ബാധയേറ്റത് എന്ന കാര്യം വ്യക്തമല്ലെങ്കിലും പുല്ലിൽ നിന്നോ മറ്റോ ആയിരിക്കാം പേ ഏറ്റതെന്നാണ് പ്രാഥമിക നിഗമനം. പശുവിനെ പട്ടി കടിച്ചതായുള്ള ലക്ഷണങ്ങളോ മുറിവുകളോ പ്രത്യക്ഷത്തിൽ കാണുന്നില്ല.

ഭാരത് ജോഡോ യാത്ര: ബിജെപിക്കും സിപിഎമ്മിനും അങ്കലാപ്പ് ഉണ്ടാക്കുന്നുവെന്ന് കെ സി വേണുഗോപാല്‍

ഭാരത് ജോഡോ യാത്ര കേരളത്തില്‍ പര്യടനം തുടരുമ്പോൾ യാത്രയെ പരിഹസിച്ച് സിപിഎം ബിജെപി നേതാക്കള്‍ രംഗത്ത് വന്നിരുന്നു. 18 ദിവസം കേരളത്തില്‍ പര്യടനം നടത്തുന്ന രാഹുല്‍ യുപിയില്‍ രണ്ട് ദിവസം മാത്രമാണ് യാത്ര നടത്തുന്നത്. ഇങ്ങനെയാണോ ബിജെപിയെ നേരിടുന്നതെന്നായിരുന്നു സിപിഎമ്മിന്റെ ചോദ്യം. സിപിഎം ഔദ്യോഗിക ട്വിറ്റ‍ര്‍ അക്കൗണ്ടിൽ രാഹുലിന്റെ കാരിക്കേച്ചര്‍ അടക്കമുള്ള പോസ്റ്റര്‍ പങ്കുവെച്ചായിരുന്നു പ്രതികരണം. ബിജെപിയോടും ആർഎസ്എസിനോടും പോരാടുന്നതിനുള്ള വിചിത്ര വഴിയാണ് ‘ഭാരത് ജോഡോ യാത്ര’യെന്നും സിപിഎം പരിഹസിച്ചു.

രാജസ്ഥാനിൽ മന്ത്രിക്ക് നേരെ ഷൂ ഏറ്; പിന്നിൽ സച്ചിൻ പൈലറ്റിന്റെ അനുയായികളെന്ന് മന്ത്രി

രാജസ്ഥാനിൽ മന്ത്രിക്ക് നേരെ ഷൂ ഏറ്. മന്ത്രി അശോക് ചന്ദ്നക്ക് നേരെയാണ് ഷൂ എറിഞ്ഞത്. സച്ചിൻ പൈലറ്റിന്റെ അനുയായികളാണ് മന്ത്രി അശോക് ചന്ദ്നക്ക് നേരെ ഷൂ എറിഞ്ഞതെന്ന് ആരോപണമുയർന്നു. ഷൂ എറിഞ്ഞ പ്രവർത്തകർ പൈലറ്റിനായി മുദ്രാവാക്യവും വിളിച്ചു.ഗുർജ്ജർ നേതാവിന്റെ ചിതാഭസ്മം നിമജ്ജനം ചെയ്യുന്ന പരിപാടിയിൽ സച്ചിൻ പൈലറ്റിനെ വിളിക്കാഞ്ഞതാണ് പ്രകോപനത്തിന് കാരണം. സംഭവത്തിന് പിന്നാലെ സച്ചിൻ പൈലറ്റിനെ വിമർശിച്ച് മന്ത്രി അശോക് ചന്ദ്ന രം​ഗത്തെത്തി. തനിക്ക് നേരെ ഷൂ എറിഞ്ഞാൽ പൈലറ്റ് മുഖ്യമന്ത്രിയാകുമെങ്കിൽ ആകട്ടെയെന്ന് അദ്ദേഹം പറഞ്ഞു.

ഓണത്തിന് അൽപം ചെലവ് കൂടി, സംസ്ഥാനത്ത് നിലവിൽ സാമ്പത്തിക പ്രതിസന്ധി ഇല്ലെന്ന് ധനമന്ത്രി

ഓണത്തിന് അൽപം ചെലവ് കൂടി എന്നാൽ സംസ്ഥാനത്ത് നിലവിൽ സാമ്പത്തിക പ്രതിസന്ധി ഇല്ലെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. ഖജനാവിന് അപകടമില്ല. ഓവർ ഡ്രാഫ്റ്റിലേക്ക് പോകില്ലെന്നും ധനമന്ത്രി പറഞ്ഞു. സംസ്ഥാന വിഹിതം കേന്ദ്രം നൽകുന്നില്ല. കേന്ദ്രസർക്കാർ എല്ലാ സംസ്ഥാനങ്ങളയും ശ്വാസംമുട്ടിക്കുന്നു. വിഹിതം വെട്ടിക്കുറക്കുകയാണ്.

1984 ലെ കലാപത്തിൽ നിരുത്തരവാദപരമായി പെരുമാറിയ പൊലീസ് ശിക്ഷ അനുഭവിക്കണമെന്ന് ഹൈകോടതി

1984 ലെ സിഖ് വിരുദ്ധ കലാപത്തിനിടെ ഡ്യൂട്ടി ചെയ്യാത്ത പൊലീസ് ഉദ്യോഗസ്ഥനെതിരെ പുതിയ ശിക്ഷാ ഉത്തരവ് നൽകണമെന്ന് ഡൽഹി ഹൈക്കോടതി. അച്ചടക്ക സമിതിക്കാണ് നിർദേശം നൽകിയിരിക്കുന്നത്. സിഖ് വിരുദ്ധ കലാപത്തെ പ്രതി രാജ്യം ഇന്നും രക്തം ചിന്തുകയാണെന്നും വിരമിച്ചവരെ പ്രായം സഹായിക്കില്ലെന്നും ഹൈക്കോടതി പറഞ്ഞു.കലാപത്തിനിടെ നിരപരാധികൾക്ക് ജീവൻ നഷ്ടപ്പെട്ടെന്നും കിംഗ്‌സ്‌വേ ക്യാമ്പ് പൊലീസ് സ്റ്റേഷനിലെ അന്നത്തെ എസ്.എച്ച്.ഒ ദുർഗാ പ്രസാദിനെതിരെ ഗുരുതരമായ ആരോപണങ്ങളുണ്ടെന്നും ചീഫ് ജസ്റ്റിസ് സതീഷ് ചന്ദ്ര ശർമ, ജസ്റ്റിസ് സുബ്രഹ്മണ്യം പ്രസാദ് എന്നിവരടങ്ങിയ ഡിവിഷൻ […]