പഠനത്തില്‍ മകനെക്കാള്‍ മുന്നില്‍; എട്ടാംക്ലാസുകാരനെ ജ്യൂസില്‍ വിഷം കലര്‍ത്തി കൊന്ന് സഹപാഠിയുടെ അമ്മ

പുതുച്ചേരിയിലെ കാരയ്ക്കലില്‍ 13 വയസ്സുകാരനെ സഹപാഠിയുടെ അമ്മ വിഷം കൊടുത്ത് കൊന്നു. കാരയ്ക്കലിലെ സ്വകാര്യ സ്‌കൂളില്‍ എട്ടാംക്ലാസ് വിദ്യാര്‍ഥിയായ ബാല മണികണ്ഠനെയാണ് സഹപാഠിയുടെ അമ്മയായ സഹായറാണി വിക്ടോറിയ കൊലപ്പെടുത്തിയത്. ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കുട്ടി ശനിയാഴ്ച രാത്രിയാണ് മരിച്ചത്. സംഭവത്തില്‍ സഹായറാണിയെ പോലീസ് അറസ്റ്റ് ചെയ്തു. സഹായറാണിയുടെ മകനും കൊല്ലപ്പെട്ട ബാലയും ഒരേ ക്ലാസിലെ വിദ്യാര്‍ഥികളാണെന്നും പഠനത്തില്‍ ബാല തന്റെ മകനെക്കാള്‍ മികവ് പുലര്‍ത്തുന്നതാണ് സഹായറാണിയെ കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്നും പോലീസ് പറഞ്ഞു.