കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിൽ സിപിഎം- സിപിഐ നേതൃത്വങ്ങള്‍ക്കെതിരെ പത്താം പ്രതി ലളിതകുമാരന്‍. ബാങ്കിലെ കൃത്രിമങ്ങള്‍ ബോര്‍ഡ് മെമ്പര്‍മാര്‍ അറിഞ്ഞിരുന്നില്ല. ബോര്‍ഡ് മീറ്റിംഗിന് സെക്കന്‍ഡുകള്‍ക്ക് മുന്‍പ് മാത്രമാണ് മിനിറ്റ്സ് ബുക്ക് വന്നിരുന്നത്. സമയം തികയില്ലെന്ന പേരില്‍ തീരുമാനങ്ങള്‍ ഒപ്പിട്ടു വാങ്ങുകയായിരുന്നു രീതി. അതില്‍ എന്തൊക്കെ എഴുതിചേര്ത്തുവെന്ന് അറിഞ്ഞിരുന്നില്ല. ക്രൈംബ്രാഞ്ച് മിനിറ്റ്സ് ബുക്ക് കാണിക്കുമ്പോഴാണ് കാര്യങ്ങള്‍ അറിയുന്നതെന്ന് ലളിതകുമാരന്‍ പറഞ്ഞു.
കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിന് പിന്നില്‍ പാര്‍ട്ടിക്കാരുടെ ഇടപെടല്‍; പത്താം പ്രതി
